Wednesday, October 14, 2015

തൂക്കിക്കൊല

ഭാരതത്തിലെ കോടതികള്‍ മുസ്‌ളിങ്ങളെ തെരഞ്ഞുപിടിച്ച് തൂക്കിലേറ്റുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്വാതന്ത്ര്യത്തിനു ശേഷം തൂക്കിലേറ്റപ്പെട്ടവരില്‍ കൂടുതലും ഹിന്ദുക്കള്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രമാണ് നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, തൂക്കിക്കൊന്നത് 1414 പേരെയാണ്( ലഭ്യമായ വിവരപ്രകാരം) ഇവരില്‍ മുസ്‌ളിങ്ങള്‍ വെറും 72 പേര്‍ മാത്രമാണ്. ഇത് മൊത്തം തൂക്കിലേറ്റിയവരുടെ അഞ്ചു ശതമാനം പോലും വരില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണ്. ദേശീയ നിയമ സര്‍വ്വകലാശാലയില്‍, വധശിക്ഷാ ഗവേഷണ പദ്ധതി പ്രകാരം നടത്തിയ അന്വേഷ ണത്തിലാണ് ഇക്കാര്യം വെളിവായത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആന്ധ്രയില്‍ 27 പേരെയാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്. ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ദല്‍ഹിയില്‍ തൂക്കിലേറ്റിയ 25 പേരില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ഹരിയാനയില്‍ 103 പേരില്‍ ഒരേ ഒരു മുസ്‌ളിം മാത്രം. കര്‍ണ്ണാടകത്തില്‍ 39 പേരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ മൂന്നു പേരാണ് മുസ്‌ളിങ്ങള്‍. മധ്യപ്രദേശില്‍ തൂക്കിലേറ്റിയ 78 പേരില്‍ 73 പേരും ഹിന്ദുക്കളാണ്. വെറും അഞ്ചു മുസ്‌ളിങ്ങള്‍ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്. മഹാരാഷ്ട്രയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട 56 പേരില്‍ അഞ്ചു മുസ്‌ളിങ്ങള്‍ മാത്രം. യുപിയില്‍ 366 പേരെയാണ് തൂക്കിക്കൊന്നത്. അതിലുള്‍പ്പെട്ടത് വെറും 45 മുസ്‌ളിങ്ങള്‍ മാത്രം. ബംഗാളില്‍ തൂക്കിലേറ്റപ്പെട്ട 32 പേരില്‍ ഏഴു മാത്രമാണ് മുസ്‌ളിങ്ങള്‍. ചിതല്‍ തിന്നതിനാല്‍ കേരളത്തിലെ ചരിത്രം ലഭ്യമല്ല. ആന്ധ്രയില്‍ 68നു ശേഷമുള്ള കണക്കും ചിതല്‍ തിന്നു. ജമ്മു കശ്മീര്‍: ഭീകരത കൊടികുത്തിയ ജമ്മുകശ്മീരില്‍ ഇതുവരെ ഒരു മുസ്‌ളീമിനെപ്പോലും തൂക്കിക്കൊന്നിട്ടില്ല. അതേസമയം ഭീകരാക്രമണങ്ങളില്‍ 2009 വരെയായി 47000 പേരാണ് കൊല്ലപ്പെട്ടത്. 2015 വരെയുള്ള ഇതിന്റെ കണക്ക് എത്രയോ ഭീകരമായിരിക്കും. പത്തു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ഹിന്ദുക്കളെ ഭീകരരും മുസ്‌ളിം ജനക്കൂട്ടങ്ങളും കൊന്നൊ ടുക്കിയിട്ടുണ്ടെന്ന് മനുഷ്യവകാശ സംഘടനയും പറയുന്നു. ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ളിം തടവുപുള്ളിയെപ്പോലും തൂക്കിലേറ്റിയിട്ടില്ല. യാക്കൂബ് മേമന്‍ മുസ്‌ളിം ആയതിനാലാണ് തൂക്കിലേറ്റു ന്നതെന്നാണ് അസാസുദ്ദീന്‍ ഒവൈസിയും മറ്റും പ്രചരിപ്പി ക്കുന്നത്. തീര്‍ന്നില്ല കഴിഞ്ഞ ദിവസം നാഗ്പ്പൂര്‍ ജയിലിലുള്ള നക്‌സലുകള്‍ നിരാഹാരം അനുഷ്ഠിച്ചു, മേമന്റെ ജീവന്‍ രക്ഷിക്കാന്‍ മേമനു വേണ്ടി വാദിക്കുന്ന നക്‌സലുകള്‍ പലയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 13000 പേരാണ്



No comments: