Wednesday, October 14, 2015

ബഹ്റൈൻ ഗുരുദേവ കൾച്ചർ




സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പിള്ളി നടേശനും മകൻ തുഷാറും ചേർന്നു ഏർപ്പെടുത്തിയ വാടക ക്കൊലയാളി ആണെന്ന് വ്യവസായി ശ്രീ. ബജു ഗുരുതരമായ ആരോപണം ഉന്നയി ച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എന്റെ അറിവിൽ പ്പെട്ട കാര്യങ്ങൾ എന്റെ എഫ് ബി സുഹൃത്തു ക്കളുമായി പങ്കു വെയ്ക്കുവാൻ ആഗ്രഹിക്കുന്നു. സ്വാമി പങ്കെടുത്ത അവസ്സാനത്തെ പരിപാടി ബഹ്റൈൻ ഗുരുദേവ കൾച്ചർ അസ്സോസിയേഷൻ സംഘടിപ്പിച്ച തായിരുന്നു. ഈ സംഘടനയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ എനിക്ക് പരിപാടികളുടെ സംഘാടനത്തിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഗുരുദേവ കൾച്ചറൽ അസോസി യേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗുരു സ്മൃ തി പുരസ്ക്കാരം വെള്ളാപ്പിള്ളി നടെശനു സമർപ്പിക്കുക എന്നതായിരുന്നു മുഖ്യചടങ്ങ്. പുരസ്ക്കാര സ്വീകരണത്തിനായി വെള്ളാപ്പിള്ളി നടെശൻ, പത്നി പ്രീതി നടേശൻ, തുഷാർ, ഷാജി വെട്ടൂരാൻ എന്നിവർ സ്വാമി യോടൊപ്പ മാണ് ബഹ് റൈ നിൽ എത്തിയത്. എയർ പ്പോർട്ടിൽനിന്നും സ്വീകരിച്ചതു മുതൽ തിരിച്ച് യാത്രയയക്കുന്നതുവരെ സ്വാമി സഞ്ചരിച്ചിരുന്നത് ഞാൻ ഒടിച്ചിരുന്ന വാഹനത്തിലായിരുന്നു. രാത്രി സ്വാമി ഉറ ങ്ങുന്നതു വരെ സംഘാടകരായ ഞാൻ അടക്കം നിരവധി വ്യക്തി കൾ സ്വമിയൊടോപ്പം ഉണ്ടായിരുന്നു. മിക്കവാറും സ്വാമിയും ഞാനും മാത്രമായിരുന്നു പകൽ സമയങ്ങളിലെ യാത്രകളിൽ, ഇതിനു മുന്പ് മറ്റൊരു തവണ കൂടി സ്വാമി ബഹ് റൈ ൻ സ്ന്ദ ർ ശിച്ചി രുന്നതു മൂലം സ്വാമിയുമായി വളരെ ഊഷമ ളമായ ഒരു സൗ ഹൃ തം ഇതിനകം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാമിയുമായി സംഘടനാപരവും വ്യക്തിപരവുമായ നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുവാനുള്ള അവസരം ഞങ്ങളുടെ തനിച്ചുള്ള യാത്രകളിൽ സംജാതമായിരുന്നു. നാട്ടിലേക്ക് ഇവരുടെ എല്ലാം തിരിച്ചുള്ള യാത്ര മസ്ക്കറ്റ് വഴിയായിരുന്നു, ഏയർപ്പൊട്ടിൽ യാത്രയയക്കുന്ന അവസരത്തിൽ വരെ സ്വാമി തികച്ചും ആഹ്ലാദചിത്തനായിരുന്നു. നാലുദിവസം ബഹ്റൈ നിൽ ചിലവഴി ച്ച അവസ്സരത്തിൽ സ്വാമിയും വെള്ളാ പ്പിള്ളിയും കുടുബവുമായി തികച്ചും വളരെ സ്നേ ഹ പൂർവ്വമായ ഇടപെടലുകളാണ് അനുഭവപ്പെട്ടിരുന്നത്. അന്ന് വെള്ളാ പ്പിള്ളിയുടെ സംസാരത്തിന് ഇന്നു കാണുന്ന കൃത്യത ഉണ്ടായിരുന്നില്ല, അവിടെനടന്ന പത്രസമ്മേളനത്തിൽ വെള്ളാപ്പിള്ളി ക്ക് സഹായിയായി തൊട്ടടുത്ത കസേരയിൽ സ്വാമിയും ഉണ്ടായിരുന്നു. വെള്ളാപ്പിയും സ്വാമിയും ഒരുമിച്ചു നടത്തിയ അവസ്സാനത്തെ വിദേശ യാത്ര ബഹ് റൈനിലേ ക്കായിരുന്നു, അവിടെ വെച്ച് തുഷാർ സ്വാമിയെ മർദ്ദി ച്ചു എന്നുവരെ ഇപ്പോൾ വാർ ത്ത പ്രചരിക്കുന്നു. സ്വാമി ഗുരുദേവ കൾച്ചറ ൽ അസ്സോസിയേഷന്റെ മുഖ്യ അതിഥിയായി രിക്കെ അദ്ദേഹത്തെ തുഷാറി നെന്നല്ല, ദൈവം തമ്പുരാനു പോലും ഒരുതരി മണ്ണുവരി ഇടുവാനു ള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കാരണം സ്വാമി ഉറങ്ങുന്നതു വരെ ചുറ്റും സംഘാടകരുടെ ഒരു വലിയ നിരതന്നെ ഉണ്ടായിരുന്നു. പിന്നെ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പറയുന്ന അനിഷ്ട സംഭവങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിൽ അത് മാസ്ക്ക്റ്റ് യാത്രാമ ദ്ധ്യെ ആകാം. പക്ഷെ അങ്ങിനെ ഒന്ന് സംഭവിച്ചിട്ടു ണ്ടെ ങ്കിൽ അത് തീർച്ചയായും പുറത്തുവരും കാരണം അന്ന് തുഷാറിന്റെ സന്തത സഹചാരി യായി ഉണ്ടായിരുന്നത് ഇന്ന് എതിർ ചേരിയിൽ നിന്ന് വെള്ളാപ്പിള്ളിക്കെതിരെ ഇലക്ഷന് മത്സരിക്കുക വരെ ചെയ്തിരിക്കുന്ന ഷാജിവെട്ടൂരാൻ ആയിരുന്നു. ബഹ്റിനിൽ നിന്നും തിരിച്ച് നാട്ടിലെത്തി നാലാം ദിവസ മായിരുന്നു സ്വാമിയുടെ അപകട മരണം സംഭവിച്ചിരിക്കുന്നത്. തിർച്ചയായും ശ്രീനാരയണീയ സമൂഹത്തിന് വലിയ നഷ്ടമാണ് സ്വാമിയുടെ നിര്യാണം നിമിത്തം സംഭവിച്ചിരിക്കുന്നത്. എന്തായാലും മരണത്തിൽ വളരെ ദുരൂഹത നിലനിൽക്കുന്നു. ഏവരും ചിന്തിക്കുന്നത് പോലെ വെറുതെ പുഴയിൽ മുങ്ങി മരിക്കെണ്ട ഒരു വ്യക്തിത്വമായിരുന്നില്ല സ്വമിയുടെത്. എന്തെങ്കിലും അസ്വാഭാവികത ഈ മരണത്തിൽ ഉണ്ടെ ങ്കിൽ അതു പുരത്തുകൊണ്ടു വരണം. വെള്ളപ്പിള്ളിക്ക് ഈ മരണത്തിൽ പങ്കെണ്ട് എന്ന് ഇപ്പോൾ പറയുന്നതിലെ സാങ്കത്യം ഉഹിക്കാ വുന്നതല്ലേ?. അത്രയും വിഡ്ഢിയാണോ വെള്ളാപ്പിള്ളി. ഒരാൾക്ക് മറ്റൊരാളുടെ ജീവനാശം കാണണമെങ്കിൽ ആവ്യക്തിയോട് ഒരിക്കലും അടങ്ങത പകഉണ്ടാകണം, എസ് എൻ ഡി പി യോഗം സെക്രട്ട റി പടത്തിലെ ക്ക് വെള്ളാപ്പിള്ളി എത്തുന്നതിൽ നേ തൃ ത്വ പരമായ പങ്കുവഹി ച്ച സ്വാമിയെ വധിക്കത്തക്ക പക വെള്ളാപ്പള്ളിക്കു സ്വമിയോട് ഉണ്ടാകുവാനുള്ള കാലം ഒന്നും സ്വാമിയുടെ അപകട സമയത്ത് ആയിരുന്നില്ല. എല്ലാ നിഗൂഢ തകളും മറനീക്കി പുറത്തുവരട്ടേ എന്നു ആത്മാത്ഥ മായി ആഗ്രഹിക്കുന്നു. പക്ഷേ വ്യക്താമായ തെളിവില്ലാതെ ഇതൊരു വ്യക്തിയും ആരോപണ ങ്ങളുടെ മുൾ മുനയിൽ നിരത്തുന്നത് ശരിയോ എന്ന് സമൂഹം തീരുമാനിക്കട്ടെ .............

No comments: