Thursday, December 22, 2016

സംഘടനാ ചരിത്രം ..7


കേരളത്തിലെ സർവ്വീസ് സംഘടനാ ചരിത്രം. 7
                                                               നാരായൺ കണ്ണോത്ത്.                                                                  അവലംബം സർവ്വീസ് സംഘടനാ ചരിത്രം  

 .    1962 ഒക്ടോബർ 20 ന് ഇന്ത്യാ-ചൈനാ യുദ്ധമാരംഭിക്കുകയും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.ഇതിന്റെ ചലനങ്ങൾ സിവിൽ സർവ്വീസിലുമുണ്ടായി. പുതുതായി രൂപം കൊണ്ട സംഘടന ജീവനക്കാർക്കിടയിൽ നല്ല രീതിയിൽ വേരുറപ്പിച്ചു.1964 മെയ് മാസത്തിൽ ആലപ്പുഴയിൽ വച്ച് നടന്ന സമ്മേളനം കെ. ചെല്ലപ്പൻ പിള്ളയെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. അന്ന് രാഷ്ട്രപതി ഭരണമാണെങ്കിലും സംഘടനാ തീരുമാന പ്രകാരം ജീവനക്കാർ പണിമുടക്ക് ബാലറ്റ് എടുക്കുകയും ബാലറ്റിന്റെ അടിസ്ഥാനത്തിൽ (89 % പേരും പണിമുടക്കിന് അനുകൂലമായിരുന്നു) ജീവനക്കാർ  പണിമുടക്കാൻ തീരുമാനിക്കുകയുമുണ്ടായി .
  സാഹചര്യത്തിൽ സർക്കാർ 7.50 മുതൽ 15 രൂപ വരെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയുണ്ടായി. 1965 ഫെബ്രുവരി 13 ന് ചേർന്ന എൻ.ജി. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രമേയം ഇതായിരുന്നു." കേന്ദ്ര ശംബള തോത് കേരളത്തിലും അനുവദിക്കുക , ശംബള കമ്മീഷനെ നിയമിക്കുക ,25 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിക്കുന്നു. എന്നാൽ തെരെഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാൽ പണിമുടക്ക് മാറ്റിവെക്കുന്നു."
 1964 ലാന്റ് അസൈൻമെന്റ് കേരള റൂൾ നിലവിൽ വന്നു.
.    1964 ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പ് തൊഴിലെടുക്കുന്നവർക്ക് ആകെയും പാവപ്പെട്ട മനുഷ്യർക്ക് ദുരന്തം വിതക്കുന്നതുമായിരുന്നു.CPI എന്ന കരുത്ത് നേടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് കുറെ നേതാക്കൾ രാജിവെച്ച് പുറത്ത് വരികയും CPM എന്ന പുതിയ പാർട്ടിക്ക് രൂപം നല്കുകയും ചെയ്തു. പിളർപ്പിന്റെ അലയൊലി കേരളത്തിലും ഉണ്ടായി ഉരുക്കു കോട്ട പോലെ ഒരുമിച്ച് നിന്നവർ രണ്ടായി വേർപിരിഞ്ഞു പോകുന്ന കാഴ്ച വേദനാജനകമായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളോടും അനുഭാവമുള്ളവർ എൻ.ജി. യൂണിയനിൽ ഉണ്ടായിരുന്നെങ്കിലും സംഘടനയിൽ യാതൊരുവിധ ഭിന്നിപ്പും ഉണ്ടാകാതിരിക്കാൻ നേതൃത്വം കരുതലോടെ നീങ്ങി. 1965 ഫെബ്രുവരി 27ന് കെ.എം ഉണ്ണിത്താൻ ചെയർമാനായി ശംബള കമ്മീഷനെ നിയമിച്ചു. 1965 മാർച്ച് മാസത്തിൻ കേരള നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ CPI ,CPM ,കോൺഗ്രസ്സ് തുടങ്ങി എല്ലാ പാർട്ടികളും ഒറ്റക്കൊറ്റയ്ക് മത്സരിച്ചു .ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. ആർക്കും മന്ത്രിസഭയുണ്ടാക്കാനും കഴിഞ്ഞില്ല . ജയിച്ചവർക്ക് ഒരു ദിവസം പോലും MLA ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. നിയമസഭ പിരിച്ചു വിടുകയും സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം എർപ്പെടുത്തി.

  ഉണ്ണിത്താൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1966 നടന്ന ശംബള പരിഷ്കരണം നിരാശാജനകമായിരുന്നു. രണ്ടു രൂപയുടെ ആനുകൂല്യം മാത്രമാണ് മിക്കവർക്കും ലഭിച്ചത്.ഇതിൽ പ്രതിഷേധിച്ച് പണിമുടക്കാൻ സംഘടനകൾ തീരുമാനിച്ചു. തുടർന്ന് ഗവർണർ സംഘടനകളുമായി ചർച്ച നടത്തുകയും ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് തൽക്കാലം മാറ്റിവെച്ചു

No comments: