Tuesday, March 25, 2014

ഷിനോജേക്കബ് കൂറ്റനാട് .

സേവന മനസ്ഥിതിയെയാണ് എക്കാലത്തും
നമ്മുടെ നാട്ടിലെ മഹാത്മാക്കള്‍ ഈശ്വരഭക്തിയുടെ
ഏറ്റവും ഉയര്‍ന്ന പ്രകടനമായി ഉയര്ത്തിപ്പിടിച്ചിട്ടുള്ളത്.
" ഞാന്‍ രാജ്യമോ സ്വര്‍ഗമോ ആഗ്രഹിക്കുന്നില്ല. എല്ലാ
ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും
ദുരീകരിക്കാനാണ് എനിക്കാഗ്രഹം."എന്നതായിരുന്നു
നമ്മുടെ പൂര്‍വ്വികരുടെ പ്രാര്‍ത്ഥന.അതാണ് യഥാര്‍ത്ഥ 
സേവനത്തിന്റെ അന്തസ്സത്ത.ഇങ്ങനെയുള്ള ഒരാളുടെ 
നിരന്തര പ്രാര്‍ത്ഥന "സേവനത്തിനായി കൂടുതല്‍ 
ശക്തിയും കഴിവും തരണേ"എന്നായിരിക്കും.
അയാളുടെ ജീവിത സാഫല്യം തനിക്കു ദൈവം 
തന്നിട്ടുള്ളതെല്ലാം താന്‍ സേവനത്തിനായി
സമര്‍പ്പിച്ചു എന്നതിലായിരിക്കും.
-
ഗുരുജി ഗോള്‍വര്‍ക്കര്‍-

കിം ജ്യോതിസ്തവ ഭാനുമാനഹനിമേ
രാത്രൌപ്രദീപാദികം
സ്യാദേവം രവിദീപദര്‍ശന വിധൌ
കിം ജ്യോതിരാഖ്യാഹിമേ
ചക്ഷുസ്തസ്യനിമീലനാദിസമയേ
കിം ധീര്‍ധിയോദര്‍ശനേ
കിം തത്രാഹമതോഭവാന്‍പരമകം
ജ്യോതിസ്തദസ്മിപ്രഭോ
നിനക്ക് എന്താണു വെളിച്ചം?എനിക്കു പകല്‍
സൂര്യനാണു വെളിച്ചം; രാത്രിയില്‍ ദീപം തുടങ്ങിയവ. 
അതിരിക്കട്ടെ,സൂര്യനെയും ദീപത്തെയും കാണുന്ന
കാര്യത്തില്‍ വെളിച്ചമെന്താണ്?എന്നോടു പറയൂ. 
അതിനു കണ്ണാണു വെളിച്ചം. അതടച്ചു കഴിഞ്ഞാല്‍
പിന്നെയെന്താണു വെളിച്ചം?ബുദ്ധിയാണു വെളിച്ചം.
 ബുദ്ധിയെ കാണുന്ന കാര്യത്തില്‍ എന്താണു വെളിച്ചം?
 അക്കാര്യത്തില്‍ ഞാന്‍ തന്നെയാണു വെളിച്ചം. 
അതുകൊണ്ടു നീയാണ് വെളിച്ചങ്ങളുടെയൊക്കെ
അങ്ങേയറ്റത്തെ വെളിച്ചം.



പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃ താം
ധര്‍മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ 

( പ്രകൃത്യനുസാരമായതിനെയൊക്കെ
സംരക്ഷിക്കുന്നതിനും അതിനു വിപരീതമായതിനെ
 നശിപ്പിക്കാനും അങ്ങനെ ധര്‍മത്തെ
പുനഃസ്ഥാപിക്കാനുമായി കാലാകാലങ്ങളില്‍
ഞാന്‍ അവതരിക്കുന്നു.)
ഭഗവത്ഗീത

പ്രകൃതിയുടെ മേല്‍ നമ്മള്‍,മനുഷ്യര്‍ നേടിയ
വിജയങ്ങളെച്ചൊല്ലി അതിര്‍കവിഞ്ഞ ആത്മപ്രശംസ
നടത്തേണ്ടതില്ല . അത്തരം ഓരോ വിജയത്തിനും
പ്രകൃതി നമ്മോട് പകവീട്ടുന്നുണ്ട്.ഓരോ വിജയവും
 ആദ്യകാലത്ത് നമ്മള്‍ ഉദ്ദ്യേശിച്ച
 ഫലങ്ങളാണുളവാക്കുന്നതെന്നത് ശരിതന്നെ.
 എന്നാല്‍ രണ്ടാമതും മൂന്നാമതുമായി അതുളവാക്കുന്നത്
 തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും
 ആദ്യത്തെ നേട്ടത്തെ പിന്‍തള്ളുന്നതുമായ ഫലങ്ങളാണ്.
ഏംഗല്‍സ് - പ്രകൃതിയുടെ വൈരുദ്ധ്യാത്മകത

 ശക്തമായ തിരമാലകളില്‍ കടല്‍ത്തീരത്തടിഞ്ഞ്
പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമീനുകളെയെടുത്ത്
കടലിലേക്ക് തിരിച്ചെറിഞ്ഞ് അവയുടെ ജീവന്‍
രക്ഷിച്ചുകൊണ്ടിരുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍
പരിഷ്കാരിയായിരുന്ന ആ മനുഷ്യന്‍ ആശ്ചര്യം പൂണ്ടു
 . അയാള്‍ ആ കൊച്ചുകുട്ടിക്കരികിലേക്ക് ചെന്ന് ചോദിച്ചു
 നോക്കൂ.... ഈ തീരത്ത് എത്രയോ മത്സ്യക്കുഞ്ഞുങ്ങള്‍
തിര മാലയില്‍പ്പെട്ട് കരക്കടിഞ്ഞ് ചത്തുകൊണ്ടിരിക്കുന്നു
........ നിനക്കിങ്ങനെ പെറുക്കിയെടുത്താല്‍ അതില്‍ എത്ര
 മത്സ്യക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും .... അയാളുടെ
ചോദ്യം വിമര്‍ശനാത്മകമായിരുന്നു . കുട്ടി അയാളുടെ
മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു
ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത്
കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക്
ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും......... ഞാന്‍
ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു
 .... ഷിനോജേക്കബ് കൂറ്റനാട് .



"പൊതുജനാഭിപ്രായത്തിന്റെഒഴുക്കിനനുകൂലമായി
 ഒഴുകികൊണ്ട്
വളരെ വേഗം പ്രശസ്തി നേടാന്‍ കഴിയും. പക്ഷെ
, സ്വന്തം വകതിരിവിനനുസരിച്ച,
പൊതുജനാഭിപ്രായത്തിനു വിപരീതമായി
ശബ്ദമുയര്‍ത്താന്‍മുതിരുന്നയാളാണ്
 യഥാര്‍ത്ഥനേതാവ്.നിലവില്‍
അംഗീകാരമില്ലാത്തവയാണെങ്കില്‍ പോലും, 
സ്വന്തം
അഭിപ്രായം അയാള്‍ ആരെയും കൂസാതെ പറയും.
പരിതസ്ഥിതികള്‍ക്കനുസരിച്ചു
വഴങ്ങികൊടുക്കാന്‍ കൂട്ടാക്കാതെ അയാള്‍ 
പരിതസ്ഥിതികളെതന്നെ
മാറ്റിമറിക്കും. ശരിയായ നേതൃത്വത്തിന്റെ മാറ്റ് അറിയുക
,ജനാഭിപ്രായം രൂപപ്പെടുത്തുന്നതിലാണ്,അല്ലാതെ 
അതിന്റെ പിന്നാലെ പോകുന്നതിലല്ല."
ഡോക്ടര്‍ ഹെഡ്ഗേവാര്‍ -


ഓം സഹനാവവതു
സഹനൗ ഭൂനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാവിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി

( ദൈവം നമ്മെ രക്ഷിക്കട്ടെ
നമുക്ക്‌ എല്ലാം ഭക്ഷണം നല്‍കട്ടെ
നമ്മള്‍ ഉന്മേഷത്തോടെയും വീര്യത്തോടെയും
ഒരുമിച്ച്‌ പ്രവര്‍ത്തികള്‍ ചെയ്യട്ടെ
നമ്മുടെ പഠനം,
പ്രയോജനകരവും ശക്തവുമാകട്ടെ
നമ്മള്‍ കലഹിക്കാതിരിക്കട്ടെ
എന്നില്‍ ശാന്തി ഉണ്ടാകട്ടെ
എല്ലായിടത്തും ശാന്തി ഉണ്ടാകട്ടെ )

ഷിനോജേക്കബ് കൂറ്റനാട് .

No comments: